ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയ്ക്ക് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നൽകി ബിജെപി

single-img
10 November 2022

ഗാന്ധി നഗര്‍: 2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി.

ഇതില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ.

റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് സീറ്റില്‍ നിന്നാണ് ബിജെപിക്കായി ജനവിധി നേടുന്നത്. 2019ലാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയില്‍ റിവാബ അംഗംമാകുന്നത്. ജാംനഗര്‍ നോര്‍ത്ത് സീറ്റില്‍ നിന്ന് നിലവിലെ എംഎല്‍എ ധര്‍മേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്.

2016ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ റിവാബ വിവാഹം കഴിക്കുന്നത്. റിവാബ ജഡേജ വിവാഹത്തിന് മുമ്ബ് റിവാബ സോളങ്കി എന്നാണ് അറിയപ്പെട്ടിരുന്നു. ഹര്‍ദേവ് സിംഗ് സോളങ്കിയുടെയും പ്രഫുല്ലബ സോളങ്കിയുടെയും മകളാണ്.

ഗുജറാത്തിലെ രാജ്‌കോട്ടിലെ ആത്മീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ഇവര്‍. കോണ്‍ഗ്രസ് നേതാവായ ഹരി സിംഗ് സോളങ്കിയുടെ മരുമകളാണ്.

1990 സെപ്തംബര്‍ 5 ന് ജനിച്ച റിവാബ ജഡേജയുടെ ആദ്യ രാഷ്ട്രീയ പോരാട്ടമാണ് ജാംനഗര്‍ നോര്‍ത്ത് സീറ്റിലേത്. 2019 ല്‍ ബിജെപിയില്‍ ചേരുന്നതിന് മുമ്ബ് വലതുപക്ഷ സംഘടനയായ കര്‍ണി സേനയുടെ വനിതാ വിഭാഗത്തിന്റെ മേധാവിയായിരുന്നു റിവാബ ജഡേജ.

ഗുജുറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. 84 സീറ്റുകളിലേക്കാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗാട്‍ലോഡിയയില്‍ നിന്ന് മത്സരിക്കും.സിറ്റിംഗ് സീറ്റ് തന്നെയാണിത്. ഇവിടെ കോണ്‍ഗ്രസ് രാജ്യസഭാംഗം അമീ യാഗ്നിക്കിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ഹാര്‍ദ്ദിക് പട്ടേല്‍ വിരംഗം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന ഭഗ്‍വന്‍ ഭായ് ബരാഡിന് തലാല സീറ്റ് തന്നെ നല്‍കി.വിജയ് രൂപാണി ( മുന്‍ മുഖ്യമന്ത്രി) നിതിന്‍ പട്ടേല്‍ (മുന്‍ ഉപമുഖ്യമന്ത്രി)എന്നീ പ്രമുഖര്‍ക്ക് സീററ് കിട്ടിയില്ല