ജനങ്ങൾക്ക് മേൽ നികുതി കൂട്ടൂ, മിത്രങ്ങൾക്ക് നികുതി കുറയ്ക്കൂ; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
രാജ്യത്തെ സാധാരണ ജനങ്ങൾക്കും കോർപ്പറേറ്റുകൾക്കും മേൽ ചുമത്തിയ നികുതിയിലെ വിത്യാസത്തിനെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോർപ്പറേറ്റ് വായ്പകൾ എഴുതിത്തള്ളുന്നത് യഥാർത്ഥ സൗജന്യമാണെന്നും അദ്ദേഹം ആരോപിച്ചു.
“സാധാരണക്കാരായ ആളുകൾക്ക് നികുതി വർദ്ധിപ്പിക്കുക, മിത്രങ്ങൾക്ക് നികുതി കുറയ്ക്കുക – സ്യൂട്ട്-ബൂട്ട്-ലൂട്ട് സർക്കാരിന്റെ ‘സ്വാഭാവികമായ നടപടി’,” അദ്ദേഹം ട്വിറ്ററിൽ ഒരു ഗ്രാഫിക് പങ്കിട്ടു. കേന്ദ്ര ഭരണത്തിനെതിരായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ താരതമ്യപ്പെടുത്തുമ്പോൾ, ജനങ്ങൾക്ക് ഉയർന്ന നികുതി ചുമത്താനും കോർപ്പറേറ്റുകൾക്ക് കുറഞ്ഞ നികുതി ചുമത്താനുമാണ് ബിജെപി തീരുമാനിച്ചതെന്ന് വയനാട് എംപികൂടിയായ രാഹുൽ അവകാശപ്പെട്ടു.
അതേസമയം , ഭക്ഷ്യസുരക്ഷാ നിയമം, എംജിഎൻആർഇജിഎ, ദാരിദ്ര്യത്തിൽ നിന്ന് ആളുകളെ ഉയർത്താൻ രൂപകൽപ്പന ചെയ്ത മറ്റ് സംരംഭങ്ങൾ തുടങ്ങിയ ക്ഷേമ പദ്ധതികൾ സൗജന്യങ്ങളല്ലെന്ന് കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് തറപ്പിച്ചുപറഞ്ഞിരുന്നു. ദരിദ്രർക്ക് നൽകുന്ന ചെറിയ തുകയോ സഹായമോ സൗജന്യങ്ങളായി തരംതിരിച്ചിരിക്കുന്നു. എന്നാൽ ‘സർക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്ക് കുറഞ്ഞ നികുതിനിരക്കിലൂടെ ലഭിക്കുന്ന സൗജന്യങ്ങൾ, എഴുതിത്തള്ളൽ, ഇളവുകൾ എന്നിവ ആവശ്യമായ പ്രോത്സാഹനങ്ങളായി തരംതിരിച്ചിരിക്കുന്നു എന്ന് കോൺഗ്രസ് അവകാശപ്പെട്ടു.