ലോകായുക്ത ഓർഡിനൻസ് ഇടതുമുന്നണി ചര്‍ച്ച ചെയ്യും: കാനം ജേന്ദ്രന്‍
![single-img](https://www.evartha.in/archive/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2019/12/kanam.jpg)
ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നേരത്തെ ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സിനെ സിപിഐ എതിർത്തിരുന്നു. എന്നാൽ ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ചോടെ നിയമസഭ വിളിച്ചു നിയമമായി പാസാക്കാൻ ആണ് സർക്കാർ തീരുമാനം. ഇതോടെയാണ് വീണ്ടും വീണ്ടും സി പി ഐയുടെ എതിർപ്പ് ചർച്ചയാത്തത്.
നിയമസഭ ചേരുന്നതിനുമുമ്പ് സി പി ഐയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ധാരണയിലെത്താനാണ് സി പി എം ശ്രമം. ഓര്‍ഡിനന്‍സില്‍ ഭേദഗതി നിര്‍ദേശിക്കാനാണ് സിപിഐ നിലവില്‍ ആലോചിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ അഴിമതി ചെയ്തതായി തെളിഞ്ഞാല്‍ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്.
ലോകായുക്തയുടെ തീര്‍പ്പ് പരിശോധിക്കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെ നിയമനാധികാരി ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീല്‍ കേള്‍ക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതിയെ ഇതിനായി നിയോഗിക്കാനാണ് സിപിഐ നിര്‍ദേശം.