ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

single-img
13 July 2022

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ജനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞതിനു പിന്നാലെ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചത്. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.

എന്നാൽ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം. സൈന്യം ഓഫീസിന് ചുറ്റും സുരക്ഷാവലയം തീർത്തിരിക്കുകയാണ്. പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജി വയ്ക്കും വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം.

രാജ്യംവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്ന് ഉച്ചയോടെ രാജിവച്ചേക്കുമെന്നാണ് സൂചന. രാജിക്കത്ത് ദൂതന്‍ വഴി സ്പീക്കര്‍ക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, ശ്രീലങ്കന്‍ പ്രസിഡന്‍റിനെ രാജ്യം വിടാന്‍ സഹായിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പുരോഗതി ആഗ്രഹിക്കുന്ന ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അന്‍റോനോവ്-32 സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് ശ്രീലങ്കന്‍ പ്രസിഡന്‍റ് രാജ്യം വിട്ടത്. അയല്‍രാജ്യമായ മാലദ്വീപിലേക്കാണ് അദ്ദേഹം പോയത്