കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോർട്ട് തേടും

single-img
19 December 2021

ആലപ്പുഴ ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളില്‍ കേരളസര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടും. കേരളത്തില്‍ നിലവിലുള്ളത് ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

അതേസമയം, പിണറായി ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി. അവസാന ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍ നടന്നു . പാലക്കാട് ജില്ലയിലെ സംഭവത്തിന് ശേഷം കർശനമായ ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു.

സംസ്ഥാനത്തെ പോലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. അടിയന്തിരമായി പ്രാഥമിക റിപ്പോര്‍ട്ട് ഗവര്‍ണ്ണറോട് ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം, പ്രസ്തുത കൊലപാതകങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്നും കേന്ദ്രം പരിശോധിക്കും. കേരളത്തിൽ ഇടതു സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്. .