മോഡലുകളുടെ അപകട മരണം; ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; കായലിൽ നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു

single-img
22 November 2021

മുൻ മിസ് കേരള ഉൾപ്പെടെ കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഡിജെ പാർട്ടിയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർ‌ഡ് ഡിസ്കാണിത്.

ഹാർഡ് ഡിസ്‌ക് തിങ്കൾ കായലിലെറി‌ഞ്ഞെന്ന ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം തെരച്ചിൽ നടത്തിയത്. തുടർച്ചയായി അ‌ഞ്ചു മണിക്കൂറോളമാണ് സ്കൂബ ഡൈവിംഗ് സംഘം തെരച്ചിൽ നടത്തിയത്. എന്നാൽ ഏറെ നേരത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താൻ കഴിയാതായതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി പോലീസിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. ഡിവിആര്‍ യഥാര്‍ഥത്തില്‍ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അതിനായി ഹോട്ടല്‍ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ കൂടി പൊലീസ് പരിശോധന നടത്തും.