പരിഷ്കാകാരങ്ങളുമായി നിതാഖാത്ത് ഡിസംബറില്‍; സൗദിയിലെ വിദേശികള്‍ക്ക് വന്‍ തിരിച്ചടി

single-img
22 September 2016

nitaqat

സൗദി:സൗദിയില്‍ നിതാഖാത്ത് ഡിസംബറില് പ്രാബല്യത്തില്‍ വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരിമാനം. സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സൗദിയില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം നാല് ലക്ഷം സ്വദേശി തൊഴിലാളികള്‍ക്കാണ് നിയമനം ലഭിച്ചത്. ഇത് 2014നെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സ്വകാര്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 3.98 ലക്ഷം സ്വദേശികള്‍ക്കാണ് ജോലി നേടാന്‍ കഴിഞ്ഞത്. ഇതില്‍ 58 ശതമാനം പുരുഷ•ാരും 42 ശതമാനം വനിതകളുമാണ്. സ്വദേശി പുരുഷ•ാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. പുരുഷന്‍മാര്‍ക്കിടയില്‍ ഏഴ് ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി കുറയുകയും വനിതകള്‍ക്കിടയില്‍ 35.7 ശതമാനം ആയിരുന്നത് 32.8 ആയി കുറഞ്ഞിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏഴ് ലക്ഷം സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണം പാലിച്ചിട്ടുണ്ട്. മാത്രമല്ല സ്വദേശികള്‍ക്കായി ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്.

സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുക, തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയായിരിക്കും ഡിസംബറില്‍ പ്രാബല്യത്തില്‍ വരുന്ന പരിഷ്‌കരിച്ച നിതാഖത്ത് എന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

6,66,000 സ്വകാര്യ സ്ഥാപനങ്ങളെ നിതാഖാത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഷികം കാലിവളര്‍ത്തല്‍ തുടങ്ങിയ മേഖലയില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയാണ് നിതാഖാത്തില്‍ നിന്ന് ഒഴിവാക്കിയത്.