ഓടുന്ന ബസില്‍ നിന്നും പൊലീസുകാരനായ ഭര്‍ത്താവ് കണ്ടക്ടറായ ഭാര്യയെ കഴുത്തറുത്തുകൊന്നു

single-img
22 December 2022

ഓടുന്ന ബസില്‍ നിന്നും പൊലീസുകാരനായ ഭര്‍ത്താവ് കണ്ടക്ടറായ ഭാര്യയെ കഴുത്തറുത്തുകൊന്നു. ഛോട്ടാ ഉദേപൂരിലാണ് സംഭവം.

ജോലി സ്ഥലത്തുനിന്ന് 200 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

ഗുജറാത്ത് സ്റ്റേറ്റ് ട്രാന്‍സ്‍പോര്‍ട്ട് ബസ് കണ്ടക്ടറായ മംഗുബെന്നാണ് കൊല്ലപ്പെട്ടത്. സൂറത്തില്‍ പൊലീസ് കോണ്‍സ്റ്റബിളായ ഭര്‍ത്താവ് അമൃത് റാവയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ വിഷയത്തില്‍ പലതവണ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായി പൊലീസ് പറയുന്നു. സംഭവ സ്ഥലത്തുനിന്നു തന്നെ മരണം നടന്നിരുന്നു.