തൃക്കാക്കരയിൽ ജയിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിൽ തകർന്ന് കോൺഗ്രസ്

single-img
3 June 2022

കേരളത്തിലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡി എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിൽ തകർന്ന് കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് വൻ വിജയം.

ഇവിടെ കോൺഗ്രസ് നേതാവ് നിർമല ഗെഹ് തോറി 3233 വോട്ടുകൾ നേടിയപ്പോൾ 55,025 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ധാമി വിജയിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ജയം അനിവാര്യമായിരുന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ പോൾ ചെയ്ത വോട്ടിൻ്റെ 92.94 ശതമാനം ധാമി സ്വന്തമാക്കി.

ധാമി ഇവിടെ 58258 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സ്ഥാനാര്‍ഥി നിര്‍മല ഗഹ്‌തോരിക്ക് 3233 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഖട്ടിമലയിൽ പരാജയപ്പെട ധാമിക്ക് മത്സരിക്കാൻ ചമ്പാവതിൽ ജയിച്ച കൈലാഷ് ഗെഹ്തോറി രാജിവക്കുകയായിരുന്നു.

ഒഡീഷയിലാവട്ടെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെഡിയുടെ അളക മൊഹന്തി വിജയിച്ചു. കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥി കിഷോർ പട്ടേൽ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ബിജെപി സ്ഥാനാർഥി രാധാറാണി പാണ്ഡ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി കിഷോർ പട്ടേലിൽ നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അളക മൊഹന്തിയുടെ വിജയം. ബിജെഡി എംഎൽഎ കിഷോർ മൊഹന്തിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.