വിവാഹ ആവശ്യത്തിന് സൂക്ഷിച്ച സ്വര്‍ണ്ണം മോഷ്ടിച്ചത് ഓണ്‍ലൈനില്‍ മൊബൈല്‍ വാങ്ങി വില്‍പന നടത്താന്‍ ; മൂന്ന് പേര്‍ അറസ്റ്റില്‍

single-img
26 July 2020

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ബാലഗ്രാം സ്വദേശി പാലമൂട്ടില്‍ റെജിയുടെ വീട്ടില്‍ നിന്ന് വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ കൗമാരക്കാനടക്കം മൂന്ന് പ്രതികള്‍ പിടിയില്‍. ഇവര്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ വാങ്ങി വില്‍പന നടത്തുന്നതിനായാണ് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇവര്‍ അപഹരിച്ചത്. ഈ മാസം ആദ്യമായിരുന്നു മോഷണം നടന്നത്.

റെജി തന്റെ വീട്ടില്‍ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന 23 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ഒരു വിദ്യാര്‍ത്ഥി, തൂക്കുപാലം വടക്കേപുതുപറമ്പില്‍ മുഹമ്മദ് താഹാഖാന്‍ (21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305ല്‍ ജാഫര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ വരുത്തി മറിച്ച് വിറ്റിരുന്നു.

ഇത്തരത്തില്‍ കച്ചവടം നടത്താന്‍ മൊബൈല്‍ വാങ്ങാനുള്ള തുക കണ്ടെത്തുന്നതിനായാണ് സ്വര്‍ണം മോഷ്ടിക്കുന്നത്. മോഷ്ടിച്ച സ്വര്‍ണ്ണം ആദ്യം തൂക്കുപാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സുഹൃത്തുമായി ചേര്‍ന്ന് സ്വര്‍ണം പണയം വെക്കുകയും പിന്നീട് കൂട്ടാര്‍ സ്വദേശിയായ ജാഫറിന് മുഴുവന്‍ സ്വര്‍ണം 808000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു.

ജാഫര്‍ പിന്നീട് ഇത് ഇത് കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 820000 രൂപയ്ക്ക് മറിച്ച് വിറ്റു.വീട്ടുകാര്‍ റെജിയുടെ ഭാര്യയുടെ ചികിത്സയ്ക്കായി കോട്ടയം പോയ സമയത്താണ് മോഷണം നടന്നത്. നെടുങ്കണ്ടം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പികെ ശ്രീധരന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.