സ്ത്രീധനം കിട്ടിയില്ല; ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു

single-img
7 February 2018


കൊല്‍ക്കത്ത: സ്ത്രീധനം ഈടാക്കാനായി ഭാര്യ അറിയാതെ അവളുടെ വൃക്ക വില്‍പന നടത്തി. പശ്ചിമ ബംഗാളില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. റിത സര്‍ക്കാര്‍ എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെയും അയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനമായി രണ്ട് ലക്ഷം രൂപ ലഭിച്ചില്ല എന്നാരോപിച്ച് വര്‍ഷങ്ങളായി തുടരുന്ന പീഡനമാണ് വൃക്ക വില്‍പ്പനയിലേക്ക് എത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.

2016 ല്‍ അപ്പന്‍ൈററ്റിസ് ശസ്ത്രക്രിയയുടെ മറവിലാണ് വൃക്ക മോഷണം നടന്നത്. വയറുവേദന അനുഭവപ്പെട്ട റിതയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പന്‍ൈററ്റിസ് പ്രശ്നമാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഇത് നീക്കം ചെയ്യണമെന്ന് അറിയിച്ചു. എന്നാല്‍, സത്യത്തില്‍ തന്‍െറ വൃക്കയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്തതെന്ന് റിത പറയുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത വേദന അനുഭവപ്പെട്ടപ്പോള്‍ ഇത് സംബന്ധിച്ച് ആരോടും ഒന്നും പറയരുതെന്നാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്.

പിന്നീട് യുവതിയുടെ ബന്ധുക്കള്‍ നോര്‍ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരു വൃക്ക കാണാനില്ളെന്ന് വ്യക്തമായത്. മാള്‍ഡയില്‍ വീണ്ടും പരിശോധന നടത്തിയപ്പോഴും ഇത് തന്നെ പറഞ്ഞു. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. ഛത്തീസ്ഗഡിലെ ഒരു ബിസിനസുകാരന് വൃക്ക വിറ്റതായി അറസ്റ്റിലായ ഭര്‍ത്താവ് സമ്മതിച്ചതായി പോലീസ് അറിയിച്ചു. അവയവ കടത്ത് മാഫിയയുടെ ഇടപെടല്‍ സംഭവത്തില്‍ ഉണ്ടായതായി സംശയിക്കുന്നു.