പട്ടാളം ഞെട്ടിച്ചു; ഏനാത്ത് കരസേന നിർമിച്ച ബെയ്ലി പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി
എനാത്ത് തകർന്ന പാലത്തിനു പകരം എംസി റോഡിൽ കല്ലടയാറിനു കുറുകെ കരസേന നിർമിച്ച ബെയ്ലി പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. തിങ്കളാഴ്ച രാത്രി മുതൽതന്നെ ചെറുവാഹനങ്ങൾ പാലത്തിലൂടെ കടത്തിവിട്ടിരുന്നു. കാറുകളും ആംബുലൻസുകളും അടക്കമുള്ള വാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങി.
ബലക്ഷയത്തേ തുടർന്ന് ഏനാത്തെ വലിയപാലം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ബെയ്ലി പാല നിർമ്മാണം കരസേന ഏറ്റെടുത്തത്. എംസി റോഡുവഴിയുള്ള തിരുവനന്തപുരം യാത്രക്കാർക്കാണ് ഇത് ഏറെ ഗുണകരമായത്. 54.90 മീറ്റർ നീളവും 3.20 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഇതിലൂടെ ഒരു ഭാഗത്തേക്ക് മാത്രമേ ഒരു സമയം ഗതാഗതം സാധ്യമാകുകയുള്ളൂ എങ്കിലും വളരെ ആശ്വാസത്തിലാണ് യാ്രതക്കാർ. പാലത്തിന്റെ ഇരുകരകളിലും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അടൂർ ഭാഗത്തുനിന്നുവരുന്ന ചെറുവാഹനങ്ങൾ ഏനാത്തെ പുതിയ ജംഗ്ഷനിൽ എത്തിയശേഷം പാലത്തിനു സമീപം ആറ്റുതീരത്തുള്ള മണ്റോഡിലൂടെ ബെയ്്ലി പാലത്തോടു ചേർന്നു നിർമിച്ചിട്ടുള്ള സിഗ്നൽ തൂണിനു സമീപം എത്തി നിർദേശപ്രകാരം യാത്ര തുടരണം.
കുളക്കട ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതേ രീതിയിൽത്തന്നെ കുളക്കട ഭാഗത്തു സ്ഥാപിച്ചിട്ടുള്ള സിഗ്നലിനു സമീപം എത്തണം. തുടർന്ന് അവിടെനിന്നുള്ള നിർദ്ദേശ്രപകാരം യാ്രതതുടരണം.
ബെയ്ലി പാലത്തിലെ പരമാവധി വേഗം 15 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാലത്തിൽ നിർത്താൻ സാധിക്കില്ല. കാൽനടയാത്രക്കാരും പാലത്തിൽ നിൽക്കരുതെന്നു അറിയിപ്പ് നൽകിയിട്ടുണ്ട്. കാൽനടക്കാർ നടപ്പാലം പ്രയോജനപ്പെടുത്തണമെന്നും സമീപത്തെ കൈവരികളിൽ പിടിക്കരുതെന്നും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.