ട്വിറ്ററിന്റെ സോഴ്സ് കോഡുകള്‍ ഭാഗികമായി ചോര്‍ന്നു

single-img
29 March 2023

ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോര്‍ന്നിരിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസമാദ്യമാണ് ട്വിറ്ററിന്റെ സോഴ്സ് കോഡ് അനുമതിയില്ലാതെ ഗിറ്റ് ഹബ്ബില്‍ ഷെയര്‍ ചെയ്തത്. ഇത് തടയാന്‍ നേരത്തെ ട്വിറ്റര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ഗിറ്റ് ഹബ്ബ് സോഴ്‌സ് കോഡ് നീക്കം ചെയ്തത്.’ഫ്രീ സ്പീച്ച്‌ എന്ത്യുസ്യാസ്റ്റ്’ എന്ന പേരിലുള്ള യൂസറാണ് സോഴ്സ് കോഡ് പങ്കുവെച്ചത്. സംഭവത്തെ തുടര്‍ന്ന് കമ്ബനിയുടെ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ചൂണ്ടിക്കാണിക്കലുമായി കാലിഫോര്‍ണിയയിലെ ഒരു ജില്ലാ കോടതിയിലാണ് ട്വിറ്റര്‍ കേസ് കൊടുത്തത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോഴ്സ് കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ ട്വിറ്ററിനെ ബാധിച്ചേക്കാം. മസ്കിനോട് അഭിപ്രായ വ്യത്യാസമുള്ളവരാണ് സോഴ്സ് കോഡ് ചോര്‍ത്തിയതെന്നാണ് ഊഹം.

മസ്ക് ട്വിറ്ററ്‍ ഏറ്റെടുത്ത ശേഷം സ്ഥിരമായി ട്വിറ്ററില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന അടുത്തിടെ പുറത്തുവന്ന ബിബിസിയുടെ റിപ്പോര്‍ട്ട് അതിന് തെളിവാണ്. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ അങ്ങനെയെന്തും ട്വിറ്ററില്‍ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നത്.ഇപ്പോള്‍ ട്വിറ്ററില്‍ സാധ്യമാണെന്ന് പറയുകയാണ് തിങ്കളാഴ്ച ബിബിസി നല്‍കിയ ഒരു റിപ്പോര്‍ട്ട്. എലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധത അടങ്ങിയ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രൊഫൈലുകള്‍ ട്വിറ്ററില്‍ കൂടിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ട്വിറ്ററിപ്പോള്‍. ഇത്തരം ഫീച്ചറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതാണ് കാരണം. മുന്‍പ് ഉപഭോക്താക്കളുടെ സമൂഹമാധ്യമ ഇടപെടല്‍ മാന്യമായ രീതിയിലാണെന്ന് ഉറപ്പാക്കുന്നതിനായി കര്‍ശന പെരുമാറ്റ ചട്ടങ്ങളും അതിന് സഹായമാകുന്ന ഫീച്ചറുകളും കൊണ്ടുവന്ന കമ്ബനിയാണ് ട്വിറ്റര്‍.പക്ഷേ നേരത്തെ ട്വിറ്റര്‍ മസ്കിന്റെ കൈയ്യിലായതോടെ സംഗതിയാകെ മാറി. ഭരണകൂട നിലപാടുകള്‍ക്കെതിരെയും പൊതു പ്രശ്‌നങ്ങള്‍ക്കെതിരെയും ഭയമില്ലാതെ ശബ്ദമുയര്‍ത്താനവസരമൊരുക്കിയിരുന്ന പ്രധാന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായിരുന്നു ട്വിറ്റര്‍. എന്നാല്‍ മസ്ക് കമ്ബനി ഏറ്റെടുത്തതോടെ ആ ട്വിറ്റര്‍കാലം ഓര്‍മയായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.