ട്വിറ്റര്‍ ഒരു കമ്ബനിയായത് ആണ് എന്റെ ഏറ്റവും വലിയ ; ട്വിറ്ററിന്റെ സ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോര്‍സി
സന്‍ഫ്രാന്‍സിസ്കോ: എന്‍റെ ഏറ്റവും വലിയ ദുഃഖം ട്വിറ്റര്‍ ഒരു കമ്ബനിയായതിലാണ്. അതൊരു രാജ്യത്തിന്റെയോ കമ്ബനിയുടെയോ ഉടമസ്ഥതയില്‍ ആയിരിക്കരുത്.
പറയുന്നത് മറ്റാരുമല്ല ട്വിറ്ററിന്റെ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയാണ്. ട്വിറ്ററ്‍ ഒരു സമൂഹമാധ്യമം ആയതില്‍ ഖേദം പ്രകടിപ്പിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
താങ്കള്‍ അവതരിപ്പിച്ച ആശയത്തില്‍ നിന്ന് ട്വിറ്ററ്‍ വ്യതിചലിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്. ട്വിറ്റര്‍ ഒരു പ്രോട്ടോക്കോള്‍ ആയിരിക്കണമെന്നും ട്വിറ്റര്‍ കേന്ദ്രീകൃത സംവിധാനത്തിന്റെ നിയന്ത്രണത്തിലല്ലാതെ ഒരു ഇമെയിലിനെ പോലെ പ്രവര്‍ത്തിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ ഏത് ഘടനയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.
ട്വിറ്റര്‍ ഒരു പ്രോട്ടോക്കോള്‍ ആയിരുന്നുവെങ്കില്‍ വ്യത്യസ്ത ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിഞ്ഞെനെ. എന്തായാലും ട്വിറ്ററിന് സമാന്തരമായ ഒരു പ്രോജക്ടിലൂടെ ഡോര്‍സിയുടെ ചിന്തകള്‍ സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് സൂചനകള്‍.
മസ്കും ട്വിറ്ററുമായി ഉളള പോര് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ്. ട്വിറ്ററുമായുള്ള കരാറില്‍നിന്നു പിന്മാറുകയാണെന്ന് മസ്‌ക് അറിയിച്ചത് ജൂലൈ എട്ടിനായിരുന്നു. ട്വിറ്റര്‍ കാണിച്ച കണക്കുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്ബനി അംഗീകരിക്കുന്നില്ലെന്നായിരുന്നു മസ്കിന്റെ അഭിഭാഷകന്റെ വാദം.
സെപ്റ്റംബര്‍ 19നാണ് കേസിന്റെ വിചാരണ തുടങ്ങണം എന്നാണ് ട്വിറ്റര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ നാലു ദിവസം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോടതി അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നത്. കരാര്‍ നടപ്പിലാക്കാന്‍ 2023 ഏപ്രില്‍ വരെ സമയമുണ്ട്.
എന്തായാലും 4400 കോടി രൂപയുടെ ഇടപാടില്‍ നിന്ന് പിന്മാറിയ എലോണ്‍ മസ്കുമായി നടക്കുന്ന കേസിലാണ് ഇപ്പോള്‍ ട്വിറ്ററിന്റെ ശ്രദ്ധ.
ട്വിറ്റര്‍ അധികാരികളെ സര്‍ക്കാര്‍ ഏജന്റിനെ തിരുകി കയറ്റി എന്ന വെളിപ്പെടുത്തലുമായി മുന്‍ സുരക്ഷാ മേധാവി തന്നെ രംഗത്ത് വന്നതോടെ കൂടുതല്‍ വെട്ടിലായിരിക്കുകയാണ് ട്വിറ്റര്‍. ഒക്ടോബറിലാണ് കേസ് നടക്കുക. മസ്ക് ട്വിറ്ററ്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ 97.8 കോടി ഡോളറാണ് ജാക്ക് ഡോര്‍സിക്ക് ലഭിക്കുക.