സ്വന്തം സഹോദരിയെയും മകളെയും കുറിച്ചുള്ള ചിന്തകള്‍ മനസ്സിലേക്ക് കടന്നുവന്നു;ബില്‍ക്കിസ് ബാനുവിനെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ വിതുമ്ബി അസദുദ്ദീന്‍ ഒവൈസി

single-img
4 December 2022

അഹമ്മദാബാദ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബില്‍ക്കിസ് ബാനുവിനെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ വിതുമ്ബി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി.

അഹമ്മദാബാദ് ജമാല്‍പുരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

‘എല്ലാറ്റിനുമുപരിയായി നമ്മളെല്ലാം മനുഷ്യരാണ്. വികാരാധീനരായി പോകുന്നത് സ്വാഭാവികം. ബില്‍ക്കിസ് ബാനുവിനെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍, എന്റെ സ്വന്തം സഹോദരിയെയും മകളെയും കുറിച്ചുള്ള ചിന്തകള്‍ മനസ്സിലേക്ക് കടന്നുവന്നു’–ഒവൈസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെടുകയും അവളുടെ അമ്മയും മകളും കൊല്ലപ്പെടുകയും ചെയ്യുമ്ബോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. എന്നിട്ടും 20 വര്‍ഷത്തിന് ശേഷവും അവള്‍ നീതിക്കുവേണ്ടി പോരാടുകയാണ്. ആര്‍ക്കെങ്കിലും വേദന അനുഭവപ്പെടുന്നില്ലെങ്കില്‍, അവര്‍ മനുഷ്യരല്ലെന്നും ഒവൈസി വ്യക്തമാക്കി