സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

single-img
28 February 2023

സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. 2021 നവംബര്‍ എട്ടിന് ഏഴ് യുവാക്കളെ 52.4 ഗ്രാം എംഡിഎംഎ യുമായി ഡാണാപ്പടിയിലെ മംഗല്യ റിസോര്‍ട്ടില്‍ നിന്നും പിടികൂടിയ കേസിലെ മുഖ്യ പ്രതി തിരുവല്ല നെടുമ്ബുറം എഴുമുളത്തില്‍ മുഫാസ് മുഹമ്മദി (27) നെ ആണ് ഹരിപ്പാട് പൊലീസ് ഗോവയില്‍ നിന്നും പിടികൂടിയത്.

ഈ കേസില്‍ മുന്‍പ് അറസ്റ്റിലായ നൈജീരിയക്കാരനായ ജോണ്‍ കിലാച്ചി ഓഫറ്റോ, തമിഴ്‌നാട് സ്വദേശികളായ തിരുപ്പൂര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, കാമരാജ് നഗറില്‍ വടിവേല്‍, തിരുവല്ലൂര്‍ ഫസ്റ്റ് സ്ട്രീറ്റില്‍ രായപുരം മഹേഷ് കുമാര്‍ എന്നിവരുമായുള്ള ബന്ധം വഴിയാണ് മുഫാസ് മറ്റൊരു പ്രതിയായ സജിന്‍ എബ്രഹാമിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്. സംഭവത്തിന് ശേഷം പ്രതി ഒരു വര്‍ഷമായി നാട്ടില്‍ വരാതെ ഹിമാചല്‍ പ്രദേശില്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി രൂപം മാറ്റിയും, പല സംസ്ഥാനങ്ങളിലെ സിമ്മും ആണ് ഉപയോഗിച്ചിരുന്നത്. കുറച്ചു ദിവസം മാത്രമേ പ്രതി ഒരു സിം ഉപയോഗിക്കൂ. അതുകഴിഞ്ഞാല്‍ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ് പതിവ്.

പ്രതി ഹിമാചല്‍ പ്രദേശത്തു കസോള്‍ എന്ന സ്ഥലത്തു ഒളിവില്‍ താമസിച്ചു വരുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഹരിപ്പാട് എസ് എച്ച്‌ ഒ ശ്യാംകുമാര്‍ വി എസ്, സീനിയര്‍ സിപിഒ അജയകുമാര്‍ വി, സിപിഒ നിഷാദ് എ എന്നിവരടങ്ങുന്ന സംഘം ഹിമാചല്‍ പ്രദേശിലേക്കു അന്വേഷണത്തിനായി പോകുന്നതിനിടയില്‍ പ്രതി അവിടെ നിന്നും ഗോവയിലേയ്ക്ക മുങ്ങി. ഇതറഞ്ഞ അന്വേഷസംഘം ഗോവയില്‍ കാത്തുനിന്നു. ഗോവയിലെ ഒരു ഉള്‍പ്രദേശത്ത് മയക്കുമരുന്ന് സംഘം തങ്ങുന്ന ഒരുവീട്ടില്‍ എത്തിയ പ്രതിയെ അന്വേഷസംഘം ഒരു രാത്രിമുഴുവന്‍ കാത്തിരുന്ന് കരുതലോടെ സാഹസികമായി പിടികൂടുകയായിരുന്നു. ഹരിപ്പാട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഗ്രാമിന് മുവായിരം രൂപ മുതല്‍ അയ്യായിരം വരെ വിലയ്ക്കാണ് വില്‍ക്കുന്നത് തെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇവര്‍ മാസത്തില്‍ രണ്ടു മൂന്നു തവണ ബംഗ്ലുരുവില്‍ പോയി എംഡി എം എ യും കഞ്ചാവും നാട്ടിലെത്തിച്ച്‌ വില്‍പ്പന നടത്തിവരുകയായിരുന്നു. 19 പ്രതികളുള്ള കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ 15 പേര്‍ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.