വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് സ്കൂളില്‍ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക

single-img
11 May 2023

കൊട്ടാരക്കരയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് സ്കൂളില്‍ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക.

സ്കൂളില്‍ സന്ദീപിന്റെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന നെടുമ്ബ‌ന സ്കൂള്‍ പ്രധാനാധ്യാപിക പറയുന്നത്. മാര്‍ച്ച്‌ 31 വരെ സന്ദീപ് സ്കൂളിലെത്തിയിരുന്നുവെന്നും പെരുമാറ്റത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്നും അധ്യാപിക വിശദീകരിക്കുന്നു.

വിലങ്ങറ യു പി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപ് നെടുമ്ബന യു പി സ്കൂളില്‍ സംരക്ഷിത അധ്യാപകനായിട്ട് 2021ലാണ് എത്തിയതെന്നും പ്രധാനാധ്യാപിക പറയുന്നു. സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നുണ്ടെങ്കിലും സ്കൂളില്‍ പ്രശ്നക്കാരനല്ലായിരുന്നു എന്നാണ് പ്രധാനാധ്യാപികയും സഹ പ്രവര്‍ത്തകരും പറയുന്നത്. മാര്‍ച്ച്‌ 31 വരെ സന്ദീപ് സ്കൂളിലെത്തിയിരുന്നു. എന്നാല്‍, സന്ദീപ് ലഹരിക്കടമ ആയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടുവളപ്പില്‍ ആണ് സംസ്കാരം. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടിലെത്തിച്ച്‌ മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറും ഉള്‍പ്പെടെയുള്ളവര്‍ വന്ദനയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കടുത്തുരുത്തിയിലെത്തും.