ഏഴ് ദിവസം മുൻപ് ഗള്‍ഫില്‍ ആത്മഹത്യ ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി


ഏഴ് ദിവസം മുൻപ് ഗള്‍ഫില്‍ ആത്മഹത്യ ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കള്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സഫിയ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ മൃതദേഹം ഏറ്റെടുക്കാൻ കഴിയില്ലെന്നും മൃതദേഹം സഫിയ കൊണ്ടുപോകുന്നതില്‍ തടസ്സമില്ലെന്ന് അമ്മയും ബന്ധുക്കളും അറിയിച്ചു. നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് അമ്മ പ്രസന്നകുമാരി പറയുന്നത്. വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്നാണ് സഫിയയുടെ പ്രതികരണം. മൃതദേഹം എവിടെ സംസ്കരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കുന്നതില്‍ ബന്ധുക്കളും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന യുവതി സഫിയയും തമ്മില്‍ നിലനിന്നിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തുകയായിരുന്നു.
വിവാഹിതനായ ജയകുമാര്‍ നാല് വര്‍ഷമായി സഫിയയ്ക്കൊപ്പമാണ് താമസം. മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഏറ്റെടുത്ത സഫിയ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബന്ധുക്കള്‍ ഏറ്റെടുക്കണം എന്നായിരുന്നു സഫിയയുടെ ആവശ്യം. എന്നാല്‍ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടെല്ലെന്നും എൻആര്‍ഐ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ പ്രതികരണം. ഒടുവിലാണ് ഇപ്പോള്‍ മൃതദേഹം സഫിയ തന്നെ കൊണ്ടുപോകട്ടെ എന്നും തങ്ങള്‍ ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ തീരുമാനിച്ചത്.