രണ്ട് വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തെടുക്കുകയായിരുന്നു; കേരള ഗവർണർക്കെതിരെ സുപ്രീം കോടതി

single-img
29 November 2023

നിയമസഭാ പാസാക്കിയ ബില്ലുകൾ പിടിച്ചു വെച്ച ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി . കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവർണർക്ക് അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ രണ്ട് വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു. ബില്ലുകൾ പിടിച്ചു വെച്ചതിൽ ഒരു ന്യായീകരണവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തല്‍ക്കാലം ഇടപെടാനില്ലെന്നും കൂട്ടിച്ചേർത്തു. കൂടാതെ രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. ഗവർണർമാർക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍, അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

ഇതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി അനുമതി നൽകി. ഇതിനായി അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഗവർണർക്ക് ഭരണഘടന പരമായ ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റപ്പെടണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ ചോദ്യം കോടതിയോടും ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.