എഐക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

single-img
6 May 2023

എഐക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ട്രോയ്സ് എന്ന കമ്ബനിയില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ട്രോയ്സ് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. സെന്‍ട്രല്‍കണ്‍ട്രോള്‍ റും ഉള്‍പ്പെടെ നിര്‍മിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവര്‍ നല്‍കിയിരുന്ന പ്രൊപ്പോസല്‍. ക്യാമറയ്ക്ക് ഈ വിലയില്ല. ലേറ്റസ്റ്റ്ടെക്നോളജി ഇതില്‍ കുറച്ച്‌ കിട്ടും. 57 കോടി എന്നത് 45കോടിക്ക് തീര്‍ക്കാവുന്നതാണ്. അതാണ് 151 കോടയുടെ കരാറില്‍ എത്തിയത്. 50 കോടിക്ക് താഴെ മുതല്‍ മുടക്കുള്ള പദ്ധതിയില്‍ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം.

പ്രസാഡിയ കമ്ബനിയുടെ ഉടമ ഒന്നും നിഷേധിച്ചിട്ടില്ല. കണ്‍സോര്‍ഷ്യം യോഗത്തില്‍ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്. പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തില്‍ വിശദീകരിച്ചത്. കണ്‍സോര്‍ഷ്യത്തില്‍ നിന്നും പിന്‍മാറിയ കമ്ബനികള്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കട്ടെ. വ്യവസായമന്ത്രി മറുപടി പറയട്ടെ. അല്‍ഹിന്ദ് കമ്ബനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച്‌ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അര്‍ത്ഥം. പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവന്‍ ഇടപാടും നടന്നിട്ടുള്ളത്. തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അറിയാമായിരുന്നു. ഇരുവരുടെയും കൈകള്‍ കെട്ടപ്പെട്ടിരുന്നു. ഇരുവരും അഴിമതിനടത്തിയെന്ന് ആരോപണം ഉന്നയിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. കറക്കുകമ്ബനികള്‍ മതിയെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിക്കുകയാണ്. പ്രിന്‍സിപ്പല്‍ കരാറിലടക്കം പ്രശ്മമുണ്ട്.
എല്ലാത്തിനും പിന്നില്‍ പ്രസാഡിയോയ്ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന കരാര്‍ നിയമവിരുദ്ധമായി റദ്ദുചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടന്നത്, മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.