കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎം കേന്ദ്രങ്ങളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്‌സ്യൂള്‍: സന്ദീപ് വാര്യർ

single-img
30 September 2023

ഇഡി അന്വേഷണം നേരിടുന്ന കരിവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ആ നി്‌ക്ഷേപം തിരിച്ചു നല്‍കാനായി കേരളാ ബാങ്ക് അടിയന്തിരമായി 50 കോടി നല്‍കുമെന്ന വാര്‍ത്ത സി പി എമ്മിന്റെ വ്യാജ കാപ്‌സ്യുള്‍ മാത്രാമാണെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍.

നഷ്ടത്തിലായ ബാങ്കിനെ ബെയില്‍ ഔട്ട് ചെയ്യാന്‍ ആര്‍ബി ഐ പെര്‍മിഷന്‍ വേണം . അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തില്‍ വച്ച് തീരുമാനിച്ചാല്‍ ബെയില്‍ ഔട്ട് പാക്കേജ് നടപ്പിലാകില്ലന്നും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ എഴുതി.

സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത നിക്ഷേപക രോഷം തണുപ്പിക്കാന്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്‌സ്യൂള്‍ ആണ് . നഷ്ടത്തിലായ ബാങ്കിനെ ബെയില്‍ ഔട്ട് ചെയ്യാന്‍ ആര്‍ബി ഐ പെര്‍മിഷന്‍ വേണം . അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തില്‍ വച്ച് തീരുമാനിച്ചാല്‍ ബെയില്‍ ഔട്ട് പാക്കേജ് നടപ്പിലാകില്ല.

യെസ് ബാങ്കില്‍ എസ്ബിഐ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസര്‍വ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ് . ഇവിടെ ആര്‍ബിഐ പെര്‍മിഷന്‍ ഇല്ല ,കിട്ടാനും പോകുന്നില്ല . കാരണം കേരള ബാങ്ക് ഏത് വകുപ്പില്‍ പണം കൊടുക്കും ? ക്ലൈന്റ് എന്ന നിലയില്‍ കരിവന്നൂര്‍ ബാങ്കിന്റെ KYC ഡിസ്പ്യൂട്ടഡ് ആണ് . മറ്റൊന്ന് നിലവില്‍ ഇഡി അന്വേഷിക്കുന്ന കരിവന്നൂര്‍ കേസില്‍ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡണ്ട് കണ്ണന്‍ .

കണ്ണന്‍ ഉള്‍പ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയില്‍ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ? 50 കോടി പോയിട്ട് 50 പൈസ കരുവന്നൂര്‍ ബാങ്കിന് നല്‍കാന്‍ കേരള ബാങ്കിന് കഴിയില്ല .