മീശ വിനീത് ക വര്‍ച്ചയ്ക്ക് ഇറങ്ങിയത് കടം തീര്‍ക്കാനും പിന്നെ ബുള്ളറ്റ് വാങ്ങാനും

single-img
12 April 2023

മീശ വിനീത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ അറിയപ്പെടുന്ന വിനീതിനെ അറിയാത്തവര്‍ കുറവായിരിക്കും.

മുന്‍പ് ബലാത്സംഗ കേസില്‍ പ്രതിയായ വിനീതിനെ കഴിഞ്ഞ ദിവസം പെട്രോള്‍ പമ്ബ് മാനേജരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കണിയാപുരം പെട്രോള്‍ പമ്ബ് മാനേജരുടെ പൈസ കൂട്ടാളിയുമൊത്തായിരുന്നു വിനീത് തട്ടിയെടുത്തത്. പരാതിക്കാരന്‍ എസ്.ബി.ഐയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ രണ്ടര ലക്ഷത്തോളം രൂപയാണ് പ്രതികള്‍ കവര്‍ന്നത്.

ഇക്കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പം ബലാത്സംഗ കേസിലും പ്രതിയാണിയാള്‍. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെ മുന്‍പ് ഉയര്‍ന്ന പരാതി. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ വിനീതിന്റെ ജീവിതം പഴയത് പോലെ എളുപ്പമായിരുന്നില്ല.

പീഡനക്കേസില്‍ ജയില്‍ മോചിതനായതിനു പിന്നാലെ വിനീത് നാട്ടില്‍ പരിഹാസ കഥാപാത്രമായിരുന്നു. പെണ്‍കുട്ടികള്‍ ആരും ഇയാളെ മൈന്‍ഡ് ചെയ്യാതായി. പീഡനക്കേസ് ഉള്ളതിനാല്‍ ആരും ജോലിയും നല്‍കിയില്ല. പലരില്‍ നിന്നായി കടം വാങ്ങിയാണ് വിനീത് മുന്നോട്ട് പോയിരുന്നത്. കടം പെരുകിയതോടെ വീനീതിന്‍്റെ സമാധാനം പോകുകയും തുടര്‍ന്ന് കടം വീട്ടാന്‍ കവര്‍ച്ചയ്ക്ക് ഇറങ്ങുകയുമായിരുന്നു. റീല്‍സ് വഴി ശക്തമായ ഒരു തിരിച്ച്‌ വരവ് നടത്താന്‍ ആഗ്രഹിച്ച വിനീത് ഇതിനായി ബുള്ളറ്റ് വാങ്ങാനുള്ള പദ്ധതിയിലായിരുന്നു. ഇതിനും പണം വേണ്ടിയിരുന്നു.