അരുണ്‍ ആതിരയ്ക്കെതിരേ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടത് കോയമ്ബത്തൂരില്‍നിന്ന്; അരുണ്‍ വിദ്യാധരനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

single-img
3 May 2023

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.

അരുണ്‍ കോയമ്ബത്തൂരിലാണെന്നാണ് സൂചന. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യും മുമ്ബ് കോയമ്ബത്തൂരിലായിരുന്നു അരുണിന്റെ ലൊക്കേഷന്‍ ലഭിച്ചത്. പ്രതി തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കോട്ടയം പൊലീസിന്റെ രണ്ടു സംഘങ്ങള്‍ തമിഴ്നാട്ടില്‍ തുടരുകയാണ്.

അരുണിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. അരുണ്‍ ആതിരയ്ക്കെതിരേ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടത് കോയമ്ബത്തൂരില്‍നിന്നാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. അന്വേഷണം നടക്കുന്നതിനിടെ ആതിരയ്ക്കെതിരേയുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ എല്ലാം പിന്‍വലിച്ചിട്ടുണ്ട്.

കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ ‌മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. കോട്ടയത്തെ സോഫ്‌റ്റ്‌വേര്‍ കമ്ബനിയിലെ ജീവനക്കാരിയായിരുന്നു അരുണ്‍. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.