സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ 7 മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്

single-img
3 September 2022

ദില്ലി: സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്.

സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് (ഇഒഡബ്ല്യു) നടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നതെന്ന് ദോശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.

സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറയെ കേസില്‍ ചോദ്യം ചെയ്തത്. എന്നാല്‍ സുകേഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നടി പെീലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ നോറയ്ക്ക് താന്‍ നേരിട്ട് കാര്‍ നല്‍കിയതെന്നാണ് സുകേഷിന്റെ മൊഴി.

മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടര്‍ ഷിവിന്ദര്‍ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച്‌ 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. ലീനയ്ക്കും സുകാഷിനുമെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ദില്ലി പൊലീസ് ചുമത്തിയിരുന്നത്. നേരത്തെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും കേസില്‍ ചോദ്യം ചെയ്തിരുന്നു. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു.

സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലി നല്‍കാന്‍ കോടികള്‍ ചെലവഴിച്ചതായി ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴി ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുകേഷിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു.