മുല്ലപ്പെരിയാർ: സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ക്കും
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ നാല് കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ നാല് കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല.
സിപിഎമ്മുമായി സ്റ്റാലിന്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടികാട്ടി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും
നിലവിൽ മുല്ലപ്പെരിയാറില്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ നൽകിയ വിവാദ അനുമതി സർക്കാർ മരവിപ്പിച്ചു.
സംസ്ഥാന വനം വകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയത്.
കേരളം നൽകിയ അനുമതിക്ക് നന്ദി അറിയിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു
നിലവിൽ ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരശേഷി കൂട്ടാന്‍ ശ്രമം തുടങ്ങുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു .
നിലവിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്.
ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കി ഉയർത്തുകയും ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് 137 അടി കവിയാന്‍ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു
വിഷയത്തിൽ തനിക്കുള്ള ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.