ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ഇഡിയുടെ പരിശോധന. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഷാജ് കിരണ്‍ നടത്തിയിരുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന നടത്തിയത് . ബിലീവേഴ്‌സ് ചർച്ചയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം അയച്ചിരുന്നു എന്നായിരുന്നു സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിൽ പറഞ്ഞിരുന്നത്.
എന്നാൽ സ്വപ്നയുടെ ഈ ആരോപണങ്ങളും ഷാജ് കിരണിന്റെ ഓഡിയോ റെക്കോര്‍ഡും നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ അറിയിക്കുകയും ചെയ്തിരുന്നു..
പിന്നീട്, താന്‍ ചില മാധ്യമവാര്‍ത്തകള്‍ കണ്ട് പറഞ്ഞതാണെന്നും വ്യക്തിപരമായി ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. ബിലീവേഴ്സ് ചര്‍ച്ചുമായി തനിക്കൊരു ബന്ധമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു.