ബിജെപിയിൽ ചേരാൻ സാധ്യത; മൈക്കല്‍ ലോബോയെ കോൺഗ്രസ് പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു

single-img
10 July 2022

നിയമസഭാ ബജറ്റ് സമ്മേളനം അടുത്തുവരവേ ഗോവ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളെ തുടർന്ന് മൈക്കല്‍ ലോബോയെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കം ചെയ്തു.

ബിജെപിയുടെ സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ മൈക്കല്‍ ലോബോ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നടപടി. കോൺഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ മൈക്കല്‍ ലോബോ ഗൂഢാലോചന നടത്തിയെന്ന് ദിനേശ് ഗുണ്ടു റാവു പുറത്താക്കാൻ കാരണമായി പറഞ്ഞു.

ഇന്ന് കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താസമ്മേളത്തില്‍ മൈക്കിള്‍ ലോബോ പങ്കെടുത്തില്ല. മുതിര്‍ന്ന നേതാവ് ദിഗംബര്‍കാമത്തും വാര്‍ത്താസമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ യോഗത്തിനായി പിസിസി ഓഫിസിലെത്തിയത് വെറും രണ്ടുപേര്‍ മാത്രമാണ്.നിലവിൽ സംസ്ഥാനത്തെ 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നാണ് അഭ്യൂഹം.

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോയുമെല്ലാം ഈ കൂറ് മാറ്റത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം.