നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് വീട് സമ്മാനമെന്ന് വാഗ്ദാനം; ഒരാൾ പിടിയിൽ
പ്രവാചകനിന്ദാ പരാമർശത്തിൽ പ്രതിയായ ബിജെപി മുൻ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് വീട് സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തയാള്‍ അറസ്റ്റില്‍. അജ്മീര്‍ ദര്‍ഗയിലെ ജീവനക്കാരനായ സല്മാന് ചിഷ്തിയാണ് പോലീസിന്റെ പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ 12.45നാണ് അറസ്റ്റെന്ന് എസിപി വികാസ് സാങ്വാന് മാധ്യമങ്ങളെ അറിയിച്ചു. ബിഎപിയിൽ നിന്നും പ്രവാചക നിന്ദാ പരാമര്‍ശത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ നൂപുര്‍ ശര്‍മയ്ക്കെതിരെ ഒരു വീഡിയോയിലൂടെയാണ് സല്മാന് ഭീഷണി മുഴക്കിയത്.
യുപിയിലെ ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യലാലിന്റെ കൊലയാളികളായ റിയാസ് മുഹമ്മദും ഗോസ് മുഹമ്മദും പുറത്തിറക്കിയ വീഡിയോയ്ക്ക് സമാനമായിരുന്നു ഇതും. ഇയാളുടെ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് അജ്മീര്‍ പോലീസ് പറഞ്ഞു. വിവാദ പ്രസ്താവനകള്‍ നടത്തുന്ന വീഡിയോ പൊലീസിന്റെ സമീപത്തെത്തിയ പിന്നാലെയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഈ മാസം 4 ന് സല്മാന് പുറത്തുവിട്ട വീഡിയോയയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.