എകെജി സെന്റർ ആക്രമണം: കഴക്കൂട്ടം സ്വദേശി കസ്റ്റഡിയിൽ

single-img
2 July 2022

എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞതമായി ബന്ധപ്പെട്ടു കഴക്കൂട്ടം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

അതെ സമയം ബോംബെറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം കൂടെ ലഭിച്ചെന്ന് പൊലീസ് കണ്ടെത്തി . മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറി എറിഞ്ഞ ആൾക്ക് കൈമാറി. ആക്രമണത്തിന് മുമ്പ് പ്രതി സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു.

നേരത്തെ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അന്തിയൂർക്കോണം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളാണോ സ്ഫോടക വസ്തു എറിഞ്ഞത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി അങ്കിത് അശോക് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്.