യഹൂദ നിയമം അനുവദിക്കുന്നില്ല; സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാൻ ഇസ്രയേല്‍ സൈന്യം

single-img
3 June 2022

രാജ്യത്തിന്റെ സൈന്യത്തിലെ വിവിധ യൂണിറ്റുകളിൽ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനൊരുങ്ങി ഇസ്രയേല്‍ സൈന്യം. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ജൂതപുരോഹിതന്മാര്‍ ഒപ്പുവച്ചു. പരമ്പരാഗതമായി തുടരുന്ന യഹൂദ നിയമം പാലിക്കുന്ന സൈനികര്‍ക്ക് സ്ത്രീകളോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്തതാണ് തീരുമാനത്തിന് പിന്നിലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

ഇസ്രയേലിന്റെ എലൈറ്റ് ഹെലികോപ്റ്റര്‍ബോണ്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റില്‍ ആദ്യമായി സേവനം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുമെന്ന് ഐഡിഎഫ് കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജൂതപുരോഹിതന്മാരുള്‍പ്പെടെ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ഐഡിഎഫില്‍ സമ്പൂര്‍ണ്ണ ലിംഗ സമത്വം ആവശ്യപ്പെട്ട് വനിതകളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി മുന്‍നിര്‍ത്തിയായിരുന്നു ഐഡിഎഫ് പ്രഖ്യാപനം

‘തികച്ചും അപകടകരമായ ഘട്ടങ്ങള്‍ ഒഴിവാക്കാനും ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഐക്യവും രാജ്യത്തിന്റെ ഐക്യവും നിലനിര്‍ത്താനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു, പ്രസ്താവനയില്‍ ഒപ്പുവച്ചുകൊണ്ട് ജൂതപുരോഹിതന്മാര്‍ അറിയിച്ചു.

നിലവിൽ കരസേനയ്ക്ക് പുറമെ ഇസ്രായേൽ വ്യോമ പ്രതിരോധ യൂണിറ്റുകളിലും ധാരാളം സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. ഇതിൽ തന്നെ വ്യോമസേനയില്‍ 95 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഐഡിഎഫിന്റെ കണക്ക്.