ഇന്ത്യയിലെ വന സംരക്ഷണ നിയമം റദ്ദാക്കണം; നിയമം ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമെന്ന് മാധവ് ഗാഡ്ഗില്‍

single-img
7 May 2022

ഇന്ത്യയിൽ ഇപ്പോഴുള്ള വന സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. ജനവിരുദ്ധവും പ്രകൃതി വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനംവകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതെന്ന് അദ്ദേഹം മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ‘കാട്ടുപന്നിക്ക് കീഴടങ്ങരുത്’ എന്ന ലേഖനത്തിൽ പറയുന്നു.

ഇപ്പോഴുള്ള നിയമം ഉപേക്ഷിക്കണമെന്നും സ്വീഡനും നോര്‍വേയും പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാര്‍ഗമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള രാജ്യങ്ങളാണ് സ്വീഡനും നോര്‍വെയുമെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി. നിയമങ്ങളിലെ ചട്ടങ്ങള്‍ക്ക് വിധേയമായ വേട്ടയാടല്‍ വിവേകമുള്ളതാണ്. കോടിക്കണക്കിന് രൂപയുടെ വിളകളാണ് വര്‍ഷംതോറും വന്യജീവികള്‍ നശിപ്പിക്കുന്നത്.

വനവുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ എപ്പോഴും അവ്യക്തവും ദുരൂഹവുമാണ്. കാട്ടുപന്നികള്‍ ഒരുതരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ രേഖകളില്‍ പറഞ്ഞിരിക്കുന്നത്.

ഇന്റിന് പീനൽ കോഡ് പ്രകാരം പ്രതിരോധത്തിനും സ്വത്തു സംരക്ഷണത്തിനും അക്രമിയെ കൊല്ലാന്‍ വരെ നിയമമുണ്ട്. എന്നാല്‍, കാട്ടുപന്നികളെ കൃഷിയിടത്തില്‍ നിന്നും തുരത്തിയോടിക്കാന്‍ പോലും അധികൃതരുടെ അനുമതി വേണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൂനെയിലെ ഡിആര്‍ഡിഒ ലാബിന് സമീപമാണ് താന്‍ താമസിക്കുന്നതിന് സമീപത്തെ വനമേഖലയില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ലാബിലെ ഓഫീസര്‍മാര്‍ പാചകം ചെയ്ത് കഴിക്കാറുണ്ട്. അവര്‍ അത് തനിക്ക് പങ്കുവെക്കാറുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഇന്ത്യയിലെ വന്യജീവി നിയമത്തില്‍ ഏറ്റവും യുക്തിരഹിതമായത് കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. യുക്തിരഹിതവും അനീതി നിറഞ്ഞതുമായ ചട്ടങ്ങള്‍ ഉണ്ടാക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ പ്രത്യേകതയാണ്. ദേശീയോദ്യാനങ്ങള്‍ക്കും വന്യമൃഗസങ്കേതങ്ങള്‍ക്കും പുറത്തുള്ള വേട്ടയാടലുകളെ മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.