കളമശേരി ദുരന്തം എഡിഎം അന്വേഷിക്കും; ഇലക്ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവെച്ചു

single-img
18 March 2022

എറണാകുളം ജില്ലയിലെ കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവച്ചു. സ്ഥലത്തെ സുരക്ഷാവീഴ്ച എ.ഡി.എം അന്വേഷിക്കും. അദ്ദേഹത്തിന്റെ അന്വേഷണറിപ്പോര്‍ട്ടിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

മണ്ണിടിച്ചിൽ അപകടത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഇവിടെ ഷംസുദീൻ എന്നയാളാണ് നിർമ്മാണത്തിന്റെ സബ് കോൺട്രാക്ട് എടുത്തിരിക്കുന്നത്.അതേസമയം, പ്രദേശത്തെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. മരണപ്പെട്ടവരിൽ ഏഴ് പേർ അതിഥിത്തൊഴിലാളികളാണ് . അതേസമയം, രണ്ടുപേര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.

ഇനിയും ഒരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. പശ്ചിമബംഗാളുകാരായ ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിർമ്മാണത്തിനായി അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് മണ്ണിടിഞ്ഞത്.