പോക്സോ കേസ്; പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചു; നടന്നത് ബിസിനസ് മീറ്റ് മാത്രമെന്ന് അഞ്ജലി റിമാദേവിന്റെ മൊഴി
കൊച്ചിയിൽ പ്രവർത്തിക്കുന്ന നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ ആരോപണവിധേയായ അഞ്ജലി റിമാദേവിന്റെ മൊഴിയില്‍ അന്വേഷണ സംഘത്തിന് അതൃപ്തി. പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചെങ്കിലും അവിടെ നടന്നത് ബിസിനസ് മീറ്റ് മാത്രമാണെന്നാണ് അഞ്ജലിയുടെ വാദം.
ഇതിനെ തുടർന്ന് കേസില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി അഞ്ജലിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി ഇന്നലെമുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട നടപടികേൾക്കായി എറണാകുളം പോക്‌സോ കോടതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. കേസില്‍ ഹൈക്കോടതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. പ്രതികള്‍ മൂന്ന് പേരെയും ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു സംഘത്തിന്റെ നീക്കം.കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് റോയി പീഡിപ്പിച്ചു എന്ന് കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് പരാതി നല്‍കിയത്.