കെ റെയിൽ പോലുള്ള പദ്ധതികൾ നാടിന് ആവശ്യം; വയൽക്കളി സമര നേതാവ് സുരേഷ് കീഴാറ്റൂർ വീണ്ടും സിപിഎമ്മിൽ ചേർന്നു

single-img
25 January 2022

സംസ്ഥാനത്തെ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സിപിഎമ്മുമായി ഇടയുകയും വയൽ നികത്തി പാത പണിയുന്ന നടപടിക്കെതിരെ രംഗത്തെത്തുകയും ചെയ്ത വയൽക്കളി സമര നേതാവ് സുരേഷ് കീഴാറ്റൂർ വീണ്ടും സിപിഎമ്മിൽ ചേർന്നു. താൻ സിപിഎം രാഷ്ട്രീയത്തിൽ നിന്ന് ഒരിക്കലും അകന്നിരുന്നില്ലെന്നും പരിസ്ഥിതി ആശങ്കകള്‍ മാത്രമായിരുന്നു സമരത്തിലൂടെ ഉയര്‍ത്തിക്കാട്ടിയതെന്നും അദ്ദേഹം പറയുന്നു.

വയൽകിളി സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിലുപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ സമരത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, താൻ ഒരിക്കലും വികസന കാഴ്ചപ്പാടുകൾക്ക് എതിരല്ലെന്നും ദേശീയപാത വികസനവും കെ റെയിൽ പോലുള്ള പദ്ധതികളും നാടിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കീഴാറ്റൂരിൽ സിപിഎം നേതൃത്വം നൽകിയ വയൽക്കിളികൾ എന്ന സംഘടനയാണ് ആദ്യം സമരരംഗത്തേക്ക് ആദ്യം വന്നത്. 2017 സെപ്റ്റംബർ 14 ന് ആരംഭിച്ച ഈ സമരത്തിന് നേതൃത്വം നൽകിയത് സുരേഷ് കീഴാറ്റൂർ, നമ്പാടത്ത് ജാനകി എന്നിവരായിരുന്നു. പക്ഷെ പിന്നീട് വികസനത്തിനു എതിരു നിൽക്കരുതെന്നും, ദേശീയപാത അലൈൻമെന്റ് ഒഴിവാക്കാനാവില്ലെന്നുമാണ് സിപിഎം നിലപാടെന്നു വ്യക്തമായതോടെ ഒരു വിമതവിഭാഗം അവിടെ ഉടലെടുക്കുകയായിരുന്നു.