‘ഭാര്യമാര്‍’ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്തു; 24 കാരന്‍ പിടിയിൽ

single-img
25 October 2020

തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗം വിവിധ ആപ്പുകളിലൂടെ ലൈവ് സ്ട്രീം ചെയ്ത 24 കാരന്‍ പിടിയില്‍. രണ്ടാം ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശിലെ വിദിഷയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ ലൈവ് സ്ട്രീം ചെയ്യുന്നതിന് ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും ആപ്പുകളിലെ ലൈവ് ഷോയിലൂടെ ലക്ഷങ്ങള്‍ യുവാവ് സമ്പാദിച്ചതായാണ് പോലീസിന്‍റെ അന്വേഷണ നിഗമനം.

ഇയാള്‍ക്കെതിരെ ബലാത്സംഗം, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട് പത്താം ക്ലാസ്വിദ്യാഭ്യാസമുള്ള യുവാവ് സാങ്കേതികവിദ്യയില്‍ അതീവ വിദഗ്ധനാണെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം പല ഡേറ്റിംഗ് ആപ്പുകളിലും ഇയാള്‍ അംഗമാണ്. അതുവഴി പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളും ഇയാള്‍ക്ക് അറിയാം. കുറഞ്ഞത് നൂറ് രൂപ മുതല്‍ പല നിരക്കുകളാണ് ഇയാള്‍ ലൈവ് ഷോയ്ക്ക് ഈടാക്കിയിരുന്നത്.

ആദ്യം ഡെമോ കാണുന്നതിന് നൂറ് രൂപയാണ് നിരക്ക്. അതിന് ശേഷം 500, 700, 1000 എന്നിങ്ങനെയാണ് നിരക്ക്. അതേപോലെ തന്നെ മുഖം കാണിക്കുന്നതിനും കാണിക്കാത്തതിനും പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ മാത്രം തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് ഇതേവരെ 6 ലക്ഷം രൂപ വന്നതായി പോലീസ് കണ്ടെത്തി. യുവാവ് രംഗങ്ങള്‍ ലൈവ് ചെയ്യുക വഴി ദിവസേന 3000 മുതല്‍ 4000 രൂപ വരെ സമ്പാദിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

പ്രതിയായ യുവാവിന്റെ ഒന്നാം ഭാര്യ ബംഗളുരു സ്വദേശിനിയാണ്. ഇവര്‍ ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. പ്രതി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് ഇവരെ വിവാഹം കഴിച്ചത്. പരാതി നല്‍കിയ രണ്ടാം ഭാര്യ യു പി സ്വദേശിനിയാണ്.