രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളിൽ പലർക്കും ഫേസ്ബുക്ക് ഫണ്ടിംഗ് നൽകിയിട്ടുണ്ട്: കോൺഗ്രസ്

single-img
18 August 2020

ഫേസ്ബുക്ക് വിവാദത്തിൽ പുതിയ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളിൽ പലർക്കും ഫേസ്ബുക്ക് ഫണ്ടിംഗ് നൽകിയിട്ടുണ്ടെന്നും ഏതൊക്കെ സ്ഥാപനങ്ങൾക്ക് പണം നൽകിയെന്ന് വെളിപ്പെടുത്താൻ ഫേസ്ബുക്ക് തയാറാകണമെന്നും കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി ആവശ്യപ്പെട്ടു. 

ഇന്ത്യൻ വിപണിയിൽ കണ്ണുവച്ച് ഫേസ്ബുക്ക് ബിജെപി നേതാക്കളുടെ വിദ്വേഷ, വർഗീയ പ്രചാരണങ്ങൾക്ക് തടയിട്ടില്ലെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ നേരത്തേ റിപ്പോർട്ട് ചെയ്തത്.ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങൾ വിലക്കിയില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിന് വേദിയാക്കി എന്നും ഫേസ്ബുക്കിനെതിരേ ആരോപണം നിലനിൽക്കെയാണ് കോൺഗ്രസ് ഈ രംഗത്തെത്തിയിരിക്കുന്നത്. 

വിദ്വേഷ പ്രചാരണം നടത്തുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും ബിജെപി, സംഘപരിവാർ പ്രവർത്തകരെ ഇതിൽനിന്ന് ഒഴിവാക്കി എന്നാണു റിപ്പോർട്ട്.