കസാക്കിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത രോഗം കൊവിഡ് തന്നെയാകാം; നിരീക്ഷണവുമായി ലോകാരോഗ്യ സംഘടന

single-img
11 July 2020

സമീപകാലത്ത് കസാക്കിസ്താനില്‍നിന്ന് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.അടുത്ത ദിവസങ്ങളില്‍ കസഖിസ്ഥാനില്‍ 10,000ത്തിലേറെ പേര്‍ക്കാണ് പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവില്‍ 56,455 പേരാണ് കൊവിഡ് രോഗികളായുള്ളത്. ഇതേവരെ 264 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും കസാക്ക് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇവിടെ റിപ്പോര്‍ട്ട് ചെയ്ത പല ന്യുമോണിയ കേസുകളും കോവിഡ് 19 ആകാമെന്നും ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

രോഗ ബാധിതരുടെ എക്‌സ്‌റേകള്‍ പരിശോധിച്ച് ന്യുമോണിയ കേസുകള്‍ക്ക് കോവിഡ് 19-മായി സാമ്യമുണ്ടോയെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ച് വരികയാണ്. ചൈനയില്‍ നിന്നുള്ളവരാണ് കസഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ പടര്‍ന്നുപിടിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ആദ്യമായി നല്‍കിയത്. ജൂണില്‍ മാത്രം 600 ഓളം പേരാണ് രാജ്യത്ത് ന്യുമോണിയ ബാധിച്ച് മരിച്ചത്.