വൃത്തികെട്ട രാഷ്ട്രീയ പ്രചരണങ്ങൾക്ക് മറുപടി; പരിസ്ഥിതി ദിനത്തിൽ മുത്തങ്ങയിലെ ആനകളുടെ ഫോട്ടോയുമായി രാഹുൽ ഗാന്ധി
ഡൽഹി: പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ പന്നിപ്പടക്കം പൊട്ടി ആന ചെരിഞ്ഞ സംഭവം വർഗീയമായും രാഷ്ട്രീയമായും ദുരുപയോഗം ചെയ്യാനുള്ള സംഘ്പരിവാർ ശ്രമത്തിനോടുള്ള പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ആനക്കെതിരെ ക്രൂരത കാട്ടിയത് മലപ്പുറത്താണെന്ന് വരുത്തിത്തീർത്ത് വർഗീയത പരത്താൻ ശ്രമിച്ച അതേ ഉത്സാഹത്തോടെ സംഭവം നടന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലായ വയനാട്ടിലാണെന്ന് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സംഘ്പരിവാർ ശ്രമിച്ചിരുന്നു. ഇതിന് പരിസ്ഥിതിദിനത്തിൽ പരോക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി.
തെൻറ മണ്ഡലത്തിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ രണ്ട് കാട്ടാനകൾ സ്വച്ഛന്ദം സ്വൈര്യവിഹാരം നടത്തുന്ന ഫോട്ടോയാണ് രാഹുൽ ട്വിറ്റിറിൽ പരിസ്ഥിതിദിന സന്ദേശം നൽകാനായി ഉപയോഗിച്ചത്. ‘നാളെ ചെയ്യാനുള്ളത് ഇന്ന് ചെയ്യുക, ഇന്ന് ചെയ്യാനുള്ളത് ഈ നിമിഷം ചെയ്യുക’ എന്ന ആശയം വരുന്ന കബീർദാസിെൻറ വചനങ്ങളും രാഹുൽ ഉപയോഗിച്ചിട്ടുണ്ട്.
നല്ല നാളേക്കായി പരിസ്ഥിതി സംരക്ഷണത്തിന് ചെയ്യാനുള്ളത് ഈ നിമിഷമേ ചെയ്യുകയെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെങ്കിലും തെൻറ മണ്ഡലത്തിൽ ആനകൾ സുരക്ഷിതരാണെന്ന പരോക്ഷ മറുപടി കൂടി രാഹുൽ ഉദ്ദേശിച്ചിട്ടുണ്ടെന്നു വ്യക്തം.