പാവപ്പെട്ടവർക്ക് അടിയന്തിര സഹായമായി 2500 രൂപയെങ്കിലും റേഷൻ കടകൾ വഴി സർക്കാർ വിതരണം ചെയ്യണം: കെ സുരേന്ദ്രൻ
സംസ്ഥാനത്ത് നിലവില്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ പാവങ്ങളെ സഹായിക്കാനുള്ള ബാധ്യതയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നാക്കം പോകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത്തരത്തില്‍ ഉള്ളവര്‍ക്ക് നേരിട്ട് പണം എത്തിക്കാൻ സൗകര്യം ഒരുക്കണം. പാവപ്പെട്ടവര്‍ക്ക് അടിയന്തിര സഹായമായി 2500 രൂപയെങ്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേപോലെതന്നെ സംസ്ഥാന വ്യാപകമായി കൊവിഡ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും സംസ്ഥാനത്ത് വൈറസ് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്ക വിദഗ്ധരടക്കം ഉന്നയിക്കുന്നുണ്ട്. രോഗികളുമായി നേരിട്ട് സമ്പർക്കം ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത് എന്നും സുരേന്ദ്രന് പറഞ്ഞു.
സര്‍ക്കാരാവട്ടെ രോഗികളുടെ എണ്ണം കുറച്ചു കാട്ടാനായി പരമാവധി കുറച്ച് പരിശോധനകൾ മാത്രം നടത്തുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഈ തീരുമാനം വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഓരോ ദിവസവും നടത്തുന്ന കൊവിഡ് പരിശോധനയിൽ കേരളം വളരെ പിന്നിലാണ്. അതിനാല്‍ പരിശോധനകൾ അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.