ചാണകത്തെപ്പറ്റി രാജ്യത്തെ ശാസ്ത്രജ്ഞര്‍ കൂടുതല്‍ ഗവേഷണം നടത്തണം: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്
രാജ്യത്തെ ശാസ്ത്രജ്ഞന്മാർ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. പശുക്കൾ അവയുടെ പാൽ ഉല്പാദനം നിർത്തിയാലും മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ഇത് കര്‍ഷകരെ സഹായിക്കുമെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തെരുവുകളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കൾ ഉത്തർപ്രദേശിൽ വലിയ പ്രശ്നമാണെന്ന് സിംഗ് പറഞ്ഞു.
പശുവിൽ നിന്നും ലഭിക്കുന്ന പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ട്, ഇവ ആത്യന്തികമായി രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുംമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.