ജയ്ശ്രീറാം വിളിയോടെ ചര്‍ച്ചിന് നേര്‍ക്ക് ബോംബേറ്; ബംഗാളില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ജയ്ശ്രീറാം വിളിയോടെ പശ്ചിമ ബംഗാളിൽ ചര്‍ച്ചിന് നേര്‍ക്ക് ബോംബെറിഞ്ഞ സംഭവത്തിൽ മൂന്ന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്ന് ജയ്ശ്രീറാം വിളിയുമായി എട്ടംഗസംഘം ഈസ്റ്റ് മിട്‌നാപൂരിലെ ചര്‍ച്ചിലേക്ക് ഓടിയടുക്കുകയും ബോംബെറിയുകയുമായിരുന്നു. ഈ സമയം പള്ളിക്കകത്തുണ്ടായിരുന്ന ആളുകള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ സൂപ്രണ്ട് പൊലീസ് അറിയിച്ചു. ഇതിനൊപ്പം അക്രമിസംഘം ചര്‍ച്ചിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും നശിപ്പിച്ചു. ചർച്ചിന്റെ നേർക്ക് അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ ചര്‍ച്ചിലെ പാസ്റ്റര്‍ അലോക് ഘോഷ് ആണ് പോലീസിൽ പരാതി നല്‍കിയത്. അക്രമകാരികൾ ചര്‍ച്ച് കെട്ടിടത്തിന് പുറത്ത് രണ്ട് ബോംബ് പൊട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പുറമെ പള്ളിക്കകത്തെ കസേരകളും മേശകളും മൈക്രോഫോണുകളും അക്രമി സംഘം നശിപ്പിച്ചു. അതേസമയം അക്രമികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ജില്ലാ ബിജെപി നേതാക്കള്‍ അറിയിച്ചു.