പശുമോഷണം ആരോപിച്ച് മുസ്ലിംയുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

single-img
23 December 2019

ത്രിപുര: ത്രിപുരയില്‍ സിപാഹിജല ജില്ലയില്‍ പശുവിനെ മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സിപാഹിജല ജില്ലയിലാണ് സംഭവം. 21 വയസുള്ള മാതിന്‍ മിയ എന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗോരുര്‍ബന്ദിലൂടെ രണ്ട് പശുക്കളുമായി നടന്നുപോകുകയായിരുന്നു യുവാവ്.ആ സമയം ഏതാനും പ്രദേശവാസികള്‍ മാതിനെ സമീപിച്ചു.

പിന്നീട് നാട്ടുകാരെ വിളിച്ച് കൂട്ടിയ സംഘം പശുമോഷണം ആരോപിച്ച് അടിച്ചുകൊല്ലുകയായിരുന്നു. രണ്ട് പേര്‍ക്ക് എതിരെ മാതിന്റെ പിതാവ് ഷഫീഖ് മിയ പരാതി നല്‍കി. അതേസമയം മാതിന്റെ കൈവശമുണ്ടായിരുന്ന പശുക്കള്‍ തന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതായി കാണിച്ച് തപന്‍ ഭൗമിക് എന്നയാളും പൊലീസില്‍ പരാതി നല്‍കി. മാതിന്റെ പിതാവിന്റെ പരാതിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.