രാജസ്ഥാനിൽ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; രക്ഷതേടി പെണ്‍കുട്ടി നഗ്നയായി ഓടിയത് ഒരുകിലോമീറ്ററോളം ദൂരം
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ദലിത് പെണ്‍കുട്ടിക്ക് നേരെ ക്രൂര പീഡനം. മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി രക്ഷ തേടി നഗ്നയായി ഒരുകിലോമീറ്ററോളം ഓടി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അക്രമത്തിന് പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം ക്ഷേത്രത്തില്‍ പോയി തിരിച്ചുവരുമ്പോഴാണ് സംഭവമുണ്ടായത്.
ഇവരെ വഴിയിൽ മൂന്ന് പേര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു.
ഇതിനെ തുടർന്ന് തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന രക്ഷപ്പെട്ട സുഹൃത്ത് സമീപത്തെ പട്ടണത്തിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്ന് വ്യാപാരി സുഹൃത്തിനൊപ്പം സംഭവ സ്ഥലത്തെത്തി.
തങ്ങൾ എത്തിയപ്പോൾ മൂന്ന് പേര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് വ്യാപാരി പറഞ്ഞു. ഇവരെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അക്രമികൾ ഓടിരക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പരിഭ്രാന്തിയിലായ പെണ്‍കുട്ടി വസ്ത്രമില്ലാതെ ഒരുകിലോമീറ്ററോളം ഓടി. പിന്നാലെ എത്തിയ സുഹൃത്ത് പെണ്‍കുട്ടിയെ വസ്ത്രം ധരിപ്പിച്ചു. പ്രതികളായ മൂന്നംഗ സംഘം മദ്യപിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടതോടെ ഇവര്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഭില്‍വാര സീനിയര്‍ പോലീസ് ഓഫിസര്‍ ഹരേന്ദ്ര മെഹ്‍വാര്‍ പറഞ്ഞു.
അന്വേഷണത്തെ തുടർന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ, പട്ടികജാതികള്‍ക്കെതിരെയുള്ള അക്രമം തടയല്‍ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചതായും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.