കൊല്ലത്ത് നടന്ന കൊലപാതക കേസിലെ പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിക്കിമില്‍ പിടിയിലായി

single-img
10 September 2019

കൊല്ലത്ത് നടന്ന കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ആറ് വർഷങ്ങള്‍ക്ക് ശേഷം സിക്കിമിൽ വച്ച് പിടിയിലായി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവൻകുട്ടി നായരെ കൊലപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി രാജു സർക്കാർ ആണ് പോലീസ് പിടിയിലായത്.

ഇയാള്‍ ശിവൻകുട്ടി നായരെ കേബിൾ വയർ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി 15000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. 2013 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കൊലപാതക ശേഷം മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണിന്റെ വിവരങ്ങൾ ശേഖരിച്ചതിൽനിന്നും പോലീസ് പശ്ചിമബംഗാൾ കേന്ദ്രീകരിച്ച് പ്രതിയുടെ സാന്നിധ്യം തിരിച്ചറിയുകയും അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.