രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല; ഇന്ത്യ 70 വർഷത്തിനിടയിലെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

single-img
23 August 2019

രാജ്യം കടന്നുപോകുന്നത് കഴിഞ്ഞ 70 വർഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂർവമായ സമ്മര്‍ദ്ദത്തിലൂടെ എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ‘ഇവിടെ ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല.

കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാൻ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി. അതേപോലെ കമ്പനികൾക്കുള്ള പേയ്‌മെന്റുകൾ തടഞ്ഞുവയ്ക്കുക സർക്കാരിന്റെ നയമല്ലെന്നും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയില്‍ ഇപ്പോള്‍ ആരും ആരെയും വിശ്വസിക്കുന്നില്ല, സ്വകാര്യമേഖലയില്‍ ആരും വായ്പ നൽകാൻ തയ്യാറല്ല, എല്ലാവരും പണമായി ഇരിക്കുന്നു ഇനിഅസാധാരണമായ നടപടികൾ കൈക്കൊള്ളേണ്ടിവരും’ കുമാർ അഭിപ്രായപ്പെട്ടു. ഇതിന് പരിഹാരം കാണാന്‍ സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വർദ്ധിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വകാര്യ നിക്ഷേപം വര്‍ധിച്ചാല്‍ ഇന്ത്യയെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പ്രേരിപ്പിക്കും. അതിലേക്കായി ധനകാര്യമേഖലയിലെ സമ്മർദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്ക് പ്രേരണ നൽകുന്നതിനുമായി കേന്ദ്ര ബജറ്റിൽ ചില നടപടികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 2018-19 ൽ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.8 ശതമാനത്തിലെത്തിയ വളര്‍ച്ച മുരടിപ്പ് മറികടിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ 2009-14 ലാണ് വിവേചനരഹിതമായ വായ്‌പ നയം ആരംഭിച്ചതെന്നും ഇത് 2014 ന് ശേഷം നിഷ്‌ക്രിയ ആസ്തി (എൻ‌പി‌എ) വർദ്ധിക്കുന്നതിലേക്ക് നയിച്ചതായും പറഞ്ഞു.