ബലാത്സംഗ പരാതി: യുവതി അയച്ച ഹോട്ട് ചിത്രങ്ങളും ചാറ്റും പരസ്യപ്പെടുത്തി ഫുട്‌ബോള്‍ താരം നെയ്മര്‍: വീഡിയോ

single-img
2 June 2019

യുവതിയുടെ ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. യുവതി സാവോപോളോ പോലീസിന് നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ച നെയ്മര്‍, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നും പറഞ്ഞു.

‘ബലാത്സംഗമാണ് എന്നില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.. എന്റെ സ്വഭാവം നിങ്ങള്‍ക്കറിയാം.. ഇത്തരം ആരോപണങ്ങള്‍ അത്യന്തം വേദനാജനകമാണ്.. ഞാന്‍ ഒരിക്കലും ഇത്തരമൊരു കാര്യ ചെയ്യില്ല’.. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ടുള്ള വീഡിയോയില്‍ നെയ്മര്‍ പറയുന്നു.

നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ച് താരത്തിന്റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട് നെയ്മറുടെ വിശദീകരണം. ഇതിനൊപ്പം യുവതിയുമായുള്ള ചാറ്റും അവര്‍ അയച്ച അര്‍ദ്ധനഗ്‌ന ചിത്രങ്ങളും താരം പരസ്യപ്പെടുത്തി.

‘അവര്‍ പറയുന്നതിന് വിപരീതമാണ് സത്യങ്ങള്‍.. ഈ നിമിഷത്തില്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്.. പക്ഷെ ഇപ്പോള്‍ ആ യുവതിയുമായുള്ള എന്റെ സംഭാഷണങ്ങള്‍ ഞാന്‍ പുറത്തു വിടുകയാണ്.. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ഇത് അത്യാവശ്യമാണ്.’ നെയ്മര്‍ പറയുന്നു.

‘ഇത് എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്.. ഞാന്‍ എത്ര ദുഃഖിതനാണ് എന്ന് തുറന്നു പറയാനാണി വീഡിയോ.. ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെല്ലാം ഞാന്‍ ഇവിടെ തുറന്നു കാട്ടുകയാണ്.. എന്താണ് ശരി എന്ന് എനിക്ക് തെളിയിച്ചേ പറ്റു.. എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിഞ്ഞേ പറ്റു.. എന്നെ ഈ സ്ഥാനത്ത് നിര്‍ത്തുന്നത് തീര്‍ത്തും മോശമാണ്..’

‘അത്യന്തം വേദനയുണ്ട് എങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ എത്തിയതു കൊണ്ടാണ് ഞാന്‍ ഇവിടെ വിശദീകരണം നല്‍കുന്നത്.. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസിലാക്കാന്‍ ഒരു വീഡിയോ ഞാന്‍ പുറത്തു വിടുകയാണ്.. ഇതിലെ സന്ദേശങ്ങള്‍ വായിച്ചാല്‍ അറിയാം എന്താണ് ഉണ്ടായതെന്ന്.. അത്യധികം സങ്കടത്തോടെയും വേദനയോടെയുമാണ് ഈ വീഡിയോ ഞാന്‍ തയ്യാറാക്കിയത്’.. നെയ്മര്‍ പറഞ്ഞു നിര്‍ത്തി..

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. മേയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

https://www.facebook.com/neymarjr/videos/759699431091247/