കേന്ദ്രമന്ത്രിസഭയിൽ പത്തു മന്ത്രിമാരുടെ ആധിപത്യവുമായി ഉത്തർപ്രദേശ്; രണ്ടാമത് മഹാരാഷ്ട്ര
മോദി സർക്കാരിന്റെ രണ്ടാം വരവിൽ കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യത്തിൽ ഉത്തർപ്രദേശ് ഒന്നാമത്. പത്തുമന്ത്രിമാരാണ് ഉത്തർപ്രദേശിൽ നിന്നും മന്ത്രിസഭയിലെത്തുന്നത്. ഏഴുപേരുമായി മഹാരാഷ്ട്രയും ആറു മന്ത്രിമാരുമായി ബീഹാറുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
ഗുജറാത്ത്, രാജസ്ഥാന്, ഹരിയാന, കര്‍ണാടക തുടങ്ങിയ ബിജെപിക്ക് വലിയ പിന്തുണയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മുന്നു കേന്ദ്രമന്ത്രിമാർ വീതമുണ്ട്. പശ്ചിമ ബംഗാള്‍, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു വീതം മന്ത്രിമാര്‍.
യുപിയില്‍ നിന്നും നരേന്ദ്രമോദിക്ക് ഒപ്പം രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, മഹേന്ദ്രനാഥ് പാണ്ഡേ, സന്‍ജീവ് ബല്യാണ്, സാധ്വി നിരഞ്ജന്‍ജ്യോതി, വികെ സിംഗ്, സന്തോഷ് ഗാന്‍ഗ്വാര്‍, ഹര്‍ദ്വീപ് സിംഗ് പുരി, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരുമുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നും നിതിന്‍ ഗഡ്ഗരി, പ്രകാശ് ജാവേദ്ക്കര്‍, പിയൂഷ് ഗോയല്‍, അരവിന്ദ് സവന്ത്, ദന്‍വേ പട്ടീല്‍, രാംദാസ് അദാവ്ലേ,ഷംറാ ദോത്രേ എന്നിവരാണുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി.മുരളീധരന് കേരളത്തിന്റെ പ്രതിനിധിയായി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടുണ്ട്.