സുഖമായുറങ്ങി, ഉണർന്നപ്പോൾ എല്ലാം കഴിഞ്ഞിരുന്നു; ഇന്ത്യയുടെ സെെനിക നടപടിയിൽ അന്തംവിട്ട് പാകിസ്ഥാനും മറ്റു രാജ്യങ്ങളും

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി ലംഘിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ അന്തംവിട്ട് പാകിസ്ഥാനും മറ്റു രാജ്യങ്ങളും. ആക്രമണത്തിൽ  200 മുതല്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകള്‍ ആക്രമിച്ചത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണം 21 മിനുട്ട് നീണ്ടുനിന്നു.

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മിന്റെ ബലാകോട്ടെ കണ്‍ട്രോള്‍ റൂം ഇന്ത്യന്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ത്തു. ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളിലും ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു.

ഇന്ത്യയുടെ 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചത്. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.