രോഗിയും വൃദ്ധയുമായ അമ്മയെ സൗദിയിലെത്തിച്ച് പരിചരിച്ചു; സൗദി അധികൃതർ മലയാളി കുടുംബത്തിന്റെ പിഴ ഒഴിവാക്കി
രോഗിയും വൃദ്ധയുമായ അമ്മയെ സന്ദർശക വിസയിൽ സൗദിയിലെത്തിച്ച് പരിചരിച്ച മലയാളി കുടുംബത്തിന് വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതിന്റെ പിഴ ഒഴുവാക്കി നൽകി. കോഴിക്കോട് വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷിനാണ് സൗദി അധികൃതർ പിഴ ഒഴുവാക്കി നൽകിയത്. കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതിെൻറ പിഴയായ 15000 റിയാലാണ് അധികൃതർ ഒഴിവാക്കിക്കൊടുത്തത്.
അച്ഛൻ മരിച്ചതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയെ സൗദിയിലേക്ക് കൊണ്ടുവരികയായിരുന്നു. സാധാരണ വിസിറ്റിംഗ് വിസയിൽ വന്നുപോവാറാണ് പതിവ്. എന്നാൽ ഇപ്പോൾ 82 വയസ്സുള്ള അമ്മ ചന്ദ്രവല്ലിക്ക് മൂന്ന് വർഷം മുമ്പ് അൽഷിമേഴ്സ് ബാധിച്ചതോടെ വിസ കാലാവധി തീരുമ്പോൾ നാട്ടിൽ അയച്ച് തിരികെ കൊണ്ടുവരാൻ കഴിയാതെയായി. ഇതോടെ വിസ കാലാവധി കഴിഞ്ഞും മകനൊപ്പം താങ്ങുകയായിരുന്നു.
കമ്പനിയിൽ 15 വർഷം പൂർത്തിയാക്കിയതോടെ സന്തോഷ് നിർബന്ധ പൂർവ്വം എക്സിറ്റ് വാങ്ങി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ സന്ദർശക വിസ കാലാവധി കഴിഞ്ഞും ‘അമ്മ സൗദിയിൽ തങ്ങിയതിനുളള പിഴ സംഖ്യ 15000 റിയാൽ അടക്കുക എന്നത് കടമ്പയായി. ഒടുവിൽ സാമൂഹ്യ പ്രവർത്തകൻ ഷാജി വവയനാടിന്റെ സഹായത്തോടെ സൗദി അധികൃതർക്ക് അപേക്ഷ നൽകുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും ‘അമ്മ തങ്ങിയതിന്റെ കാരണം അധികൃതരെ ധരിപ്പിക്കാൻ കഴിഞ്ഞു. അതോടെ പിഴ സംഖ്യ ഒഴുവാക്കി എക്സിറ്റ് നൽകാൻ അധികൃതർ തയാറാവുകയായിരുന്നു.