ഓസീസിനെ തകര്‍ത്ത് ബുമ്ര; ഇന്ത്യക്ക് 292 റണ്‍സ് ലീഡ്

single-img
28 December 2018

ബോക്‌സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 151 റണ്‍സിന് പുറത്ത്. ഇന്ത്യയ്ക്ക് 292 റണ്‍സിന്റെ ലീഡായി. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് മൂന്നാം ദിനം ഓസീസ് ഇന്നിങ്‌സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്.

മാര്‍കസ് ഹാരിസ് (35 പന്തില്‍ 22), ആരോണ്‍ ഫിഞ്ച് (36 പന്തില്‍ എട്ട്), ഉസ്മാന്‍ ഖവാജ (32 പന്തില്‍ 21), ഷോണ്‍ മാര്‍ഷ് (61 പന്തില്‍ 19), ട്രാവിസ് ഹെഡ് (48 പന്തില്‍ 20), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ ഒന്‍പത്), പാറ്റ് കമ്മിന്‍സ് (48 പന്തില്‍ 17), ടിം പെയ്ന്‍ (85 പന്തില്‍ 22), നാഥന്‍ ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്‌സല്‍വുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്‌കോറുകള്‍.

7 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

നേരത്തെ പരമ്പരയില്‍ രണ്ടാം സെഞ്ച്വറി ആഘോഷിച്ച ചേതേശ്വര്‍ പുജാര (106), അര്‍ധസെഞ്ച്വറിക്കാരായ വിരാട് കോഹ്ലി (82), രോഹിത് ശര്‍മ (63), മായങ്ക് അഗര്‍വാള്‍ (76), അജിന്‍ക്യ രഹാനെ (34), ഋഷഭ് പന്ത് (39) എന്നിവരുടെ കൂട്ടായ പോരാട്ടത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും ഓസീസും പരമ്പരയില്‍ തുല്യനിലയിലാണ്.